സൂപ്പർമാർക്കറ്റുകളുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന ലാഭവിഹിതം വാഗ്ദാനം; മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്

വളാഞ്ചേരി: സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് 100 കോടിയോളം രൂപയുടെ തട്ടിപ്പ്; പ്രവാസികളും സ്ത്രീകളുമാണ് കൂടുതലായും തട്ടിപ്പിന് ഇരയായത്. വളാഞ്ചേരിയില്‍ ഒരാളില്‍ നിന്ന് മാത്രം 9 ലക്ഷം രൂപ തട്ടിയെടുത്തു. ഇയാള്‍ നല്‍കിയ പരാതിയിലാണ് ഇനെവിറ്റബിള്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ തട്ടിപ്പ് പുറത്തുവന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മൂലധനമായി പണം നിക്ഷേപിച്ച് ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. കര്‍ണാടക ആസ്ഥാനമായ ഇന്‍എവിറ്റബിള്‍ മാര്‍ക്കറ്റിംഗ് എന്ന കമ്പനിയുെട പേരിലാണ് നിക്ഷേപത്തട്ടിപ്പ് നടന്നത്. മലപ്പുറം ജില്ലയില്‍ നിന്നുമാത്രം പലരില്‍ നിന്നായി നൂറു കോടിയോളം രൂപ തട്ടിയെടുത്തതായാണ് വിവരം. വളാഞ്ചേരി തൊഴുവാനൂര്‍ സ്വദേശി അഷ്‌റഫിന്റെ പരാതിയില്‍ വളാഞ്ചേരി പൊലീസ് കേസെടുത്തു. ഇടനിലക്കാരും എടയൂര്‍ സ്വദേശികളുമായ ഷറഫലി, നൗഷാദ് ബാബു എന്നിവരെയും ഇനെവിറ്റബിള്‍ കമ്പനിയെയും പ്രതികളാക്കിയാണ് കേസെടുത്തത്. കര്‍ണാടകയിലെ ബൈദ്രഹള്ളിയില്‍ ആരംഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 2500 രൂപവരെ ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഷറഫലിയും നൗഷാദും ചേര്‍ന്ന് 2023 മുതല്‍ പലപ്പോഴായി ഒന്‍പത് ലക്ഷം രൂപ വാങ്ങിയെടുക്കുകയും ലാഭവിഹിതം നല്‍കാതെ വഞ്ചിച്ചെന്നുമാണ് കേസ്. പ്രവാസികളെ ലക്ഷ്യം വച്ചാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. പ്രവാസികളും സ്ത്രീകളുമാണ് തട്ടിപ്പിന് ഇരകളായവരില്‍ അധികവുമെന്ന് പൊലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായപ്പോഴാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്. കിട്ടുന്നതൊക്കെ കൂട്ടിവച്ച് ആകെയുള്ള സമ്പാദ്യമായിരുന്ന പണം നിക്ഷേപിച്ചവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്.