logo
AD
AD

തൃക്കാക്കരയിൽ നടക്കുന്നത് യു.ഡി.എഫിന്റെ അശ്വമേധം, പിടിച്ചുകെട്ടാമെങ്കിൽ കെട്ടിക്കോ- സതീശൻ .

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി വിഷയത്തില്‍ സി.പി.എം.- കോണ്‍ഗ്രസ് വാക്‌പോര് മുറുകുന്നു. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് മന്ത്രി പി.രാജീവിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സഭയുടെ സ്ഥാപനത്തെ ദുരുപയോഗം ചെയ്തത് രാജീവാണ്. യു.ഡി.എഫിന്റെ അശ്വമേധമാണ് തൃക്കാക്കരയില്‍ നടക്കുന്നത്. പിടിച്ചുകെട്ടാമെങ്കില്‍ കെട്ടിക്കോ എന്നും സതീശന്‍ പറഞ്ഞു.ഞാന്‍ ഇവിടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് എന്താണ് ഇത്ര പ്രയാസവും പേടിയും- സതീശന്‍ ആരാഞ്ഞു. ഇത് എന്റെ അശ്വമേധമല്ല. യു.ഡി.എഫിന്റെ അശ്വമേധമാണ്. ഞങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്ന കുതിരയെ പിടിച്ചുകെട്ടാന്‍ പറ്റുമെങ്കില്‍ കെട്ടിക്കോ എന്നാണ് രാജീവിനോടു പറയാനുള്ളത്. സഭയെ അനാവശ്യമായി വലിച്ചിഴച്ചു. സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ വെളുക്കാന്‍ തേച്ചത് പാണ്ടായി അതിന് എന്റെ മേല്‍ കുതിര കയറണ്ട- സതീശന്‍ പറഞ്ഞു.

Latest News

latest News