logo
AD
AD

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവതിയിൽ നിന്നും സ്വർണ്ണം തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതികൾ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം നടിച്ച ശേഷം പട്ടാമ്പി കൂട്ടുപാത സ്വദേശിയായ യുവതിയിൽ നിന്നും 35 പവൻ സ്വർണ്ണം തട്ടിയെടുത്ത കേസിലെ പ്രതികളായ വടകര മയ്യന്നൂർ സ്വദേശി പാലോലപറമ്പത്ത് വീട്ടിൽ മുഹമ്മദ്‌ നജീർ (29), കണ്ണൂർ ഇരിട്ടി സ്വദേശി പൂമനിച്ചി വീട്ടിൽ മുബഷിർ (31) എന്നിവരെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്.⁣ ⁣ ജ്വല്ലറി ഉടമയെന്ന വ്യാജന യുവതിയെ വടകര സ്വദേശിയായ മുഹമ്മദ്‌ നജീർ ഇൻസ്റ്റഗ്രാമിലൂടെ യുവതിയെ പരിചയപ്പെട്ട ശേഷം പഴയ സ്വർണ്ണം കാണിച്ചു കൊടുത്താൽ പകരം പണവും കൊടുത്ത സ്വർണ്ണവും നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം കണ്ണൂർ ഉളിക്കൽ സ്വദേശിയായ മുബഷിർ എന്നിവർ ഒന്നിച്ച് 14.05.2025 തീയതി പട്ടാമ്പിയിൽ എത്തിയ ശേഷം യുവതിയിൽ നിന്നും 35 പവൻ സ്വർണ്ണാഭരണം വാങ്ങിയ ശേഷം കടന്ന് കളയുകയായിരുന്നു.⁣ ⁣ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതികൾ ബാംഗ്ളൂരിലേക്ക് കടന്നു കളഞ്ഞതായി വിവരം ലഭിക്കുകയും പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. പോലീസിനെ കണ്ട ഒരു പ്രതി പോലീസിനെ വെട്ടിച്ചു ബിൽഡിങ്ങിലെ മൂന്നാം നിലയിൽ നിന്നും അടുത്തുള്ള തെങ്ങിലേക്ക് ചാടി ഊർന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസ് പുറകെ ഓടി പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.⁣ ⁣ അറസ്റ്റ് ചെയ്ത മുഹമ്മദ്‌ നജീർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കുറ്റ്യാടി, വളയം, തലശ്ശേരി, വടകര തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിൽ ഉണ്ട്. കൂട്ടുപ്രതിയായ മുബഷിർ എം.ഡി.എം.എ കടത്ത്, അടിപിടി തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest News

latest News